ഇന്ന് സെപ്തംബർ 5 അധ്യാപകദിനം.
എന്നെ പാഠഭാഗങ്ങളും, പാഠപുസ്തകത്തിലില്ലാത്തതുമായ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന, എന്നിലെ നല്ല നല്ല വാസനകളെ ഉണർത്തുവാൻ പരിശ്രമിച്ച എന്റെ പ്രിയപ്പെട്ട അധ്യാപകരെ ഞാൻ ഈ ദിനത്തിൽ ഓർക്കുന്നു. ജീവിതത്തിന്റെ പല പല ഗട്ടങ്ങളിലും, ഇവർ പറഞ്ഞ നല്ല നല്ല വാക്കുകൾ മനസ്സിലേക്കോടി വരാറുണ്ട്.... അതുകൊണ്ടു തന്നെ ഇവരെ ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല.... !! എങ്കിലും. :)
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എന്നെ പലതും പഠിപ്പിച്ച മാഷാണ് സൈമൺ മാഷ്, മാഷിന് ഇന്ന വിഷയം എന്നതില്ലായിരുന്നു, മാഷ് എല്ലാം പഠിപ്പിക്കും... എല്ലാം., വൃത്തിയിലും വെടുപ്പിലും നടക്കാൻ എന്നെ പഠിപ്പിച്ചത് ഇദ്ദേഹമായിരുന്നു. (ഒരിക്കൽ എന്നോടൊരു ചോദ്യം ചോദിച്ചിട്ട്, എന്റെ ഉത്തരം കേട്ടതിനു ശേഷം മാഷ് എന്നോട് സ്വകാര്യത്തിൽ പറഞ്ഞു. സുബീഷേ... താൻ ദിവസത്തിൽ രണ്ടു നേരം പല്ലു തേക്കണം വായിലെ ദുർഗന്ധം മാറ്റാൻ അതു നല്ലതാണെന്ന്), പിന്നെ മോളി ടീച്ചർ - മോളി ടീച്ചറുടെ ഒരു പ്രത്യേകത, ടീച്ചർ സംസാരിക്കാതിരിക്കുമ്പോഴും ടീച്ചറുടെ നാവ് എന്തോ മന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ടാവും എന്നതാണ്. അത് ടീച്ചർക്ക് ജന്മനാ ഉള്ള ഒരു വൈകല്യമാണത്രേ.. (ഒരിക്കൽ നാട്ടിൽ പോയപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞറിയുന്നത്: മോളി ടീച്ചർ തീ പിടിച്ച് മരിച്ചെന്ന്.), പിന്നെ ബേബി ടീച്ചർ : ഏഴാം ക്ലാസിലെ എന്റെ കണക്കു ടിച്ചറും, ക്ലാസ് ടീച്ചറും, ബേബി ടീച്ചറായിരുന്നു, ഈ കഴിഞ്ഞ നാട്ടിൽ പോക്കിൽ ഞാൻ ബസ് സ്റ്റോപ്പിൽ വെച്ച് അവിചാരിതമായി ബേബി ടീച്ചറെ കാണുകയും, സംസാരിക്കുകയും ചെയ്തിരുന്നു. ടീച്ചർ തന്നെ ഞങ്ങളോട് പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു. പഠനത്തിനു ശേഷവും നിങ്ങൾ എവിടേയെങ്കിലും വെച്ച് കാണുമ്പോൾ സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തേക്കണേ...എന്ന്., പിന്നെ എലിസബത്ത് ടീച്ചർ, പാത്തുമ്മ ടീച്ചർ, ജോസഫ് മാഷ് : കോപാകുലനായ ദുർവാസാവ് മഹർഷിയുടെ പോർക്കുളം പഞ്ചായത്ത് വേർഷനാണ് ജോസഫ് മാഷ് എന്ന് ഞങ്ങൾക്ക് അന്ന് തോന്നിയിരുന്നു., സിൽവി ടീച്ചർ : ഒന്നാം ക്ലാസ്സിൽ ഒരു ദിവസത്തെ അവസ്സാന പിരീഡിൽ ഞാൻ ക്ലാസ്സിലിരുന്ന് അപ്പിയിട്ടപ്പോൾ !! അന്ന് ആ ക്ലാസ്സിലുണ്ടായിരുന്നത് സിൽവി ടീച്ചറായിരുന്നു., പേര് മറന്നു പോയ നഴ്സറി ടീച്ചർ : ഞാൻ അടക്കമുള്ള എല്ലാ കുട്ടികളേയും ടീച്ചർ വീട്ടിൽ വന്നാണ് വിളിച്ചുകൊണ്ട് പോകാറുണ്ടായിരുന്നത്. പെഗാസസ് : ഒമ്പതാം ക്ലാസ്സിൽ എന്നെ ഇംഗ്ലീഷും, കെമിസ്ട്രിയും പഠിപ്പിച്ചിരുന്ന പെഗാസസ് എന്ന് ഞങ്ങൾ ടിച്ചർ കേൾക്കാതെ വിളിച്ചിരുന്ന ആ ടിച്ചറുടെ ശരിയായ പേര് ഞാൻ ഇന്ന് മറന്നു പോയിരിക്കുന്നു. ഈ ടീച്ചർ എന്നെ ചിത്രം വരയ്ക്കുന്നതിൽ വളരെയധികം പോത്സാഹിപ്പിച്ചിരുന്നു., അയ്യപ്പൻ മാഷ് : പഴഞ്ഞി സ്കൂളിൽ സുപ്രസിദ്ധനായ അയ്യപ്പൻ മാഷ് പിള്ളേർക്കെല്ലാം ഒരു പേടി സ്വപ്നമായിരുന്നു. അയ്യപ്പൻ മാഷ് എന്നെ പഠിപ്പിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തേയും, അദ്ദേഹത്തെക്കുറിച്ചുള്ള ഭീകര കഥകളേയും ഓർക്കാതിരിക്കാൻ വയ്യ., സോമൻ മാഷ് : പോലീസിൽ നിന്ന് രാജിവെച്ചതിനു ശേഷമാണ് സോമൻ മാഷ് അധ്യാപകനാവുന്നത്, ഇദ്ദേഹത്തിന്റെ നർമ്മരസം തുളുമ്പുന്ന മലയാളം ക്ലാസ്സുകൾ എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു., പിന്നെ കോപ്പിയടിച്ചതിന് ആദ്യമായി എന്നെ പിടിച്ച ഹിന്ദി പഠിപ്പിച്ചിരുന്ന സോഹൻ ലാൽ മാഷ്, ഒരു കൊല്ലം ഹിന്ദി പഠിപ്പിച്ചിട്ടും, അന്നാണ് സോഹൻലാൽ മാഷ് എന്നെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നെ ചന്ദ്രിക ടീച്ചർ : കോപ്പിയടിച്ച് പിഠിക്കപ്പെട്ട എന്നോട് നൂറു പ്രാവശ്യം "ഇനി ഞാൻ ജീവിതത്തിൽ കോപ്പിയടിക്കില്ല" എന്ന് എഴുതിക്കൊണ്ടുവരാൻ പറഞ്ഞത് ചന്ദ്രിക ടീച്ചറാണ്. പിന്നെ ഷൈലജ ടീച്ചർ, എട്ടാം ക്ലാസ്സിലെ എന്റെ ക്ലാസ് ടീച്ചർ, കുഞ്ഞൻ മാഷ്, ബിന്ദു ടീച്ചർ, മാഗി ടീച്ചർ, അങ്ങനെ ഒരു പാട് ടീച്ചർമാരും, മാഷന്മാരും,..... എല്ലാവരേയും ഞാൻ ഈ ദിനത്തിൽ ഓർമ്മിക്കുന്നു.
അധ്യാപകർ ഓരോ വ്യക്തിയുടെ, വ്യക്തിത്വ രൂപീകരണത്തിലും, ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പക്ഷേ... അതു നമ്മൾ തിരിച്ചറിയുന്നത് വളരെ വൈകിയാണ്.... വളരെ വളരെ വൈകി.... :(
എന്നെ പാഠഭാഗങ്ങളും, പാഠപുസ്തകത്തിലില്ലാത്തതുമായ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന, എന്നിലെ നല്ല നല്ല വാസനകളെ ഉണർത്തുവാൻ പരിശ്രമിച്ച എന്റെ പ്രിയപ്പെട്ട അധ്യാപകരെ ഞാൻ ഈ ദിനത്തിൽ ഓർക്കുന്നു. ജീവിതത്തിന്റെ പല പല ഗട്ടങ്ങളിലും, ഇവർ പറഞ്ഞ നല്ല നല്ല വാക്കുകൾ മനസ്സിലേക്കോടി വരാറുണ്ട്.... അതുകൊണ്ടു തന്നെ ഇവരെ ഓർമ്മിക്കാൻ പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല.... !! എങ്കിലും. :)
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ എന്നെ പലതും പഠിപ്പിച്ച മാഷാണ് സൈമൺ മാഷ്, മാഷിന് ഇന്ന വിഷയം എന്നതില്ലായിരുന്നു, മാഷ് എല്ലാം പഠിപ്പിക്കും... എല്ലാം., വൃത്തിയിലും വെടുപ്പിലും നടക്കാൻ എന്നെ പഠിപ്പിച്ചത് ഇദ്ദേഹമായിരുന്നു. (ഒരിക്കൽ എന്നോടൊരു ചോദ്യം ചോദിച്ചിട്ട്, എന്റെ ഉത്തരം കേട്ടതിനു ശേഷം മാഷ് എന്നോട് സ്വകാര്യത്തിൽ പറഞ്ഞു. സുബീഷേ... താൻ ദിവസത്തിൽ രണ്ടു നേരം പല്ലു തേക്കണം വായിലെ ദുർഗന്ധം മാറ്റാൻ അതു നല്ലതാണെന്ന്), പിന്നെ മോളി ടീച്ചർ - മോളി ടീച്ചറുടെ ഒരു പ്രത്യേകത, ടീച്ചർ സംസാരിക്കാതിരിക്കുമ്പോഴും ടീച്ചറുടെ നാവ് എന്തോ മന്ത്രിച്ചുകൊണ്ടിരിക്കുന്നുണ്ടാവും എന്നതാണ്. അത് ടീച്ചർക്ക് ജന്മനാ ഉള്ള ഒരു വൈകല്യമാണത്രേ.. (ഒരിക്കൽ നാട്ടിൽ പോയപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞറിയുന്നത്: മോളി ടീച്ചർ തീ പിടിച്ച് മരിച്ചെന്ന്.), പിന്നെ ബേബി ടീച്ചർ : ഏഴാം ക്ലാസിലെ എന്റെ കണക്കു ടിച്ചറും, ക്ലാസ് ടീച്ചറും, ബേബി ടീച്ചറായിരുന്നു, ഈ കഴിഞ്ഞ നാട്ടിൽ പോക്കിൽ ഞാൻ ബസ് സ്റ്റോപ്പിൽ വെച്ച് അവിചാരിതമായി ബേബി ടീച്ചറെ കാണുകയും, സംസാരിക്കുകയും ചെയ്തിരുന്നു. ടീച്ചർ തന്നെ ഞങ്ങളോട് പണ്ട് പറഞ്ഞിട്ടുണ്ടായിരുന്നു. പഠനത്തിനു ശേഷവും നിങ്ങൾ എവിടേയെങ്കിലും വെച്ച് കാണുമ്പോൾ സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തേക്കണേ...എന്ന്., പിന്നെ എലിസബത്ത് ടീച്ചർ, പാത്തുമ്മ ടീച്ചർ, ജോസഫ് മാഷ് : കോപാകുലനായ ദുർവാസാവ് മഹർഷിയുടെ പോർക്കുളം പഞ്ചായത്ത് വേർഷനാണ് ജോസഫ് മാഷ് എന്ന് ഞങ്ങൾക്ക് അന്ന് തോന്നിയിരുന്നു., സിൽവി ടീച്ചർ : ഒന്നാം ക്ലാസ്സിൽ ഒരു ദിവസത്തെ അവസ്സാന പിരീഡിൽ ഞാൻ ക്ലാസ്സിലിരുന്ന് അപ്പിയിട്ടപ്പോൾ !! അന്ന് ആ ക്ലാസ്സിലുണ്ടായിരുന്നത് സിൽവി ടീച്ചറായിരുന്നു., പേര് മറന്നു പോയ നഴ്സറി ടീച്ചർ : ഞാൻ അടക്കമുള്ള എല്ലാ കുട്ടികളേയും ടീച്ചർ വീട്ടിൽ വന്നാണ് വിളിച്ചുകൊണ്ട് പോകാറുണ്ടായിരുന്നത്. പെഗാസസ് : ഒമ്പതാം ക്ലാസ്സിൽ എന്നെ ഇംഗ്ലീഷും, കെമിസ്ട്രിയും പഠിപ്പിച്ചിരുന്ന പെഗാസസ് എന്ന് ഞങ്ങൾ ടിച്ചർ കേൾക്കാതെ വിളിച്ചിരുന്ന ആ ടിച്ചറുടെ ശരിയായ പേര് ഞാൻ ഇന്ന് മറന്നു പോയിരിക്കുന്നു. ഈ ടീച്ചർ എന്നെ ചിത്രം വരയ്ക്കുന്നതിൽ വളരെയധികം പോത്സാഹിപ്പിച്ചിരുന്നു., അയ്യപ്പൻ മാഷ് : പഴഞ്ഞി സ്കൂളിൽ സുപ്രസിദ്ധനായ അയ്യപ്പൻ മാഷ് പിള്ളേർക്കെല്ലാം ഒരു പേടി സ്വപ്നമായിരുന്നു. അയ്യപ്പൻ മാഷ് എന്നെ പഠിപ്പിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തേയും, അദ്ദേഹത്തെക്കുറിച്ചുള്ള ഭീകര കഥകളേയും ഓർക്കാതിരിക്കാൻ വയ്യ., സോമൻ മാഷ് : പോലീസിൽ നിന്ന് രാജിവെച്ചതിനു ശേഷമാണ് സോമൻ മാഷ് അധ്യാപകനാവുന്നത്, ഇദ്ദേഹത്തിന്റെ നർമ്മരസം തുളുമ്പുന്ന മലയാളം ക്ലാസ്സുകൾ എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു., പിന്നെ കോപ്പിയടിച്ചതിന് ആദ്യമായി എന്നെ പിടിച്ച ഹിന്ദി പഠിപ്പിച്ചിരുന്ന സോഹൻ ലാൽ മാഷ്, ഒരു കൊല്ലം ഹിന്ദി പഠിപ്പിച്ചിട്ടും, അന്നാണ് സോഹൻലാൽ മാഷ് എന്നെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നെ ചന്ദ്രിക ടീച്ചർ : കോപ്പിയടിച്ച് പിഠിക്കപ്പെട്ട എന്നോട് നൂറു പ്രാവശ്യം "ഇനി ഞാൻ ജീവിതത്തിൽ കോപ്പിയടിക്കില്ല" എന്ന് എഴുതിക്കൊണ്ടുവരാൻ പറഞ്ഞത് ചന്ദ്രിക ടീച്ചറാണ്. പിന്നെ ഷൈലജ ടീച്ചർ, എട്ടാം ക്ലാസ്സിലെ എന്റെ ക്ലാസ് ടീച്ചർ, കുഞ്ഞൻ മാഷ്, ബിന്ദു ടീച്ചർ, മാഗി ടീച്ചർ, അങ്ങനെ ഒരു പാട് ടീച്ചർമാരും, മാഷന്മാരും,..... എല്ലാവരേയും ഞാൻ ഈ ദിനത്തിൽ ഓർമ്മിക്കുന്നു.
അധ്യാപകർ ഓരോ വ്യക്തിയുടെ, വ്യക്തിത്വ രൂപീകരണത്തിലും, ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പക്ഷേ... അതു നമ്മൾ തിരിച്ചറിയുന്നത് വളരെ വൈകിയാണ്.... വളരെ വളരെ വൈകി.... :(